ന്യൂഡൽഹി∙ അതിർത്തി കാക്കുന്ന ഇന്ത്യൻ സേനാംഗങ്ങൾക്ക് മികവു കൂടിയ ആയുധങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് ആയുധ സംഭരണ കൗൺസിലിന്റെ (ഡിഎസി) അനുമതി. 3547 കോടി രൂപയുടെ തോക്കുകൾ വാങ്ങാനുള്ള പദ്ധതിക്കു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്.
ഇതോടെ, ഇന്ത്യൻ സായുധ സേനകളുടെ 11 വർഷം പഴക്കമുള്ള ആവശ്യമാണ് പൂവണിയുന്നത്. അതിർത്തി മേഖലയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് കരസേന ദീർഘനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഏകദേശം 1,66,000 തോക്കുകൾ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. പ്രഹരശേഷി കൂടിയ 72,400 അത്യാധുനിക റൈഫിളുകളും (അസോൾട്ട് റൈഫിൾ) 83,895 കാർബൈനുകളുമാണ് (ചെറു ഓട്ടോമാറ്റിക് റൈഫിൾ) വാങ്ങുക.
Courtesy: Manorama news